താലിബാനെതിരായ പോരാട്ടം മുഴുവന്‍ അഫ്ഗാന്‍ ജനതയ്ക്കും വേണ്ടിയെന്ന് പഞ്ചഷീര്‍ തലവന്‍

കാബൂള്‍: താലിബാന്‍ തീവ്രവാദികള്‍ക്കെതിരായ പോരാട്ടം ഒരു പ്രവിശ്യക്കുവേണ്ടി മാത്രമല്ല മറിച്ച് മുഴുവന്‍ അഫ്ഗാന്‍ ജനതയ്ക്കും വേണ്ടിയാണെന്ന് പഞ്ചഷീര്‍ പ്രവിശ്യാ വക്താവ് ഫഹീം ദാഷ്ടി. താലിബാനെതിരായ പോരാട്ടം അഫ്ഗാനിസ്ഥാനിലെ ഒരു പ്രവിശ്യയെ മാത്രം സംരക്ഷിക്കുന്നതിനല്ല അഫ്ഗാനിലെ മുഴുവന്‍ ജനങ്ങള്‍ക്കുംവേണ്ടിയാണ്. രാജ്യത്തെ സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും അവസ്ഥയോര്‍ത്ത് ആശങ്കയുണ്ട്. താലിബാന്‍ രാജ്യത്ത് തുല്യതയും അവകാശങ്ങളും ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

താലിബാനുമായി ഒരു യുദ്ധത്തിന് തയ്യാറാണെന്ന് പഞ്ചഷീറിലെ പോപ്പുലര്‍ റെസിസ്റ്റന്റ് ഫണ്ട് കമാന്‍ഡര്‍ അമീര്‍ അക്മല്‍ കഴിഞ്ഞ ദിവസം  പറഞ്ഞിരുന്നു. പോപ്പുലര്‍ റെസിസ്റ്റന്‍സ് ഫ്രണ്ടില്‍ ചേര്‍ന്നവരെല്ലാം താലിബാനെ അംഗീകരിക്കാന്‍ സാധിക്കാത്ത, മുഴുവന്‍ അഫ്ഗാന്‍ ജനതയ്ക്കും സ്വീകാര്യമായ ഒരു ഭരണസംവിധാനം വേണമെന്നാഗ്രഹിക്കുന്ന സൈനികരും മുന്‍ ജിഹാദി കമാന്‍ഡര്‍മാരുമുള്‍പ്പെടെയുളള യുവാക്കളാണ് എന്നും അദ്ദേഹം പറഞ്ഞു.

താലിബാനോടു പൊരുതി ഇപ്പോഴും സ്വതന്ത്രമായി നില്‍ക്കുന്ന അഫ്ഗാനിലെ ഏക പ്രവിശ്യയാണ് പഞ്ചഷീര്‍. അന്തരിച്ച മുന്‍ അഫ്ഗാന്‍ നേതാവ് അഹമ്മദ് ഷാ മസൂദിന്റെ മകന്‍ അഹമ്മദ് മസൂദിന്റെ നേതൃത്വത്തിലാണ് പഞ്ചഷീര്‍ പ്രവിശ്യ താലിബാനെ പ്രതിരോധിച്ച് ഇന്നും സ്വതന്ത്ര പ്രവിശ്യയായി തുടരുന്നത്.

അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളില്‍ ഒന്നാണ് പഞ്ചഷീര്‍. പഞ്ചഷീര്‍ താഴ്വരയെ ഏഴ് ജില്ലകളായാണ് തിരിച്ചിരിക്കുന്നത്. ഏഴ് ജില്ലകളിലായി 512 ഗ്രാമങ്ങളുണ്ട്. ബസാറക് ആണ് പ്രവിശ്യാ തലസ്ഥാനം. പഞ്ചഷീര്‍ പ്രവിശ്യയിലെ ഏകദേശ ജനസംഖ്യ 1,73,000 ആണ്. പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ട സാഹചര്യത്തില്‍ താനാണ് ഇടക്കാല പ്രസിഡന്റ് എന്ന് അമറുളള സലേഹ് പ്രഖ്യാപിച്ചത് പഞ്ചഷീര്‍ താഴ് വരയില്‍ നിന്നുകൊണ്ടാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

1970-80 കാലഘട്ടത്തില്‍ അഫ്ഗാനിസ്ഥാനില്‍ സോവിയറ്റ് യൂണിയന്‍ അധിനിവേശം നടന്ന കാലത്തുപോലും പഞ്ചഷീര്‍ സ്വതന്ത്രപ്രവിശ്യയായിരുന്നു എന്നാല്‍ അഫ്ഗാന്‍ സൈന്യത്തെ താലിബാന്‍ പൂര്‍ണമായും പിടിച്ചടക്കിയ സാഹചര്യത്തില്‍ അഹമ്മദ് മസൂദിനും അമറുളള സലേയ്ക്കും പഞ്ചഷീറിനെ സംരക്ഷിക്കുക എന്നത് അത്ര എളുപ്പമായിരിക്കില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

Contact the author

International Desk

Recent Posts

International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More
International

ഇസ്രായേല്‍ ഗാസയില്‍ വംശഹത്യ ആരംഭിച്ചിട്ട് ആറ് മാസം

More
More
International

കോവിഡിനേക്കാള്‍ വലിയ മഹാമാരി ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

More
More