സോഷ്യൽ മീഡയയിൽ തന്നെ ചാണകമെന്ന് വിളിക്കുന്നവർക്ക് സുരേഷ് ഗോപി എം പിയുടെ മറുപടി. തന്നെ ചാണകമെന്ന് വിളിക്കുന്നവർക്ക് ഗുണമുണ്ടാകുന്നുണ്ടെങ്കിൽ ഗുണമുണ്ടാകട്ടെയെന്ന് സുരേഷ് ഗോപി പറഞ്ഞു. കളിയാക്കുന്നവരോടെ പോയി ചാകാൻ പറ, തന്നെയല്ല തന്നെ പോലയുള്ളവരെയാണ് ചാണകമെന്ന് വിളിക്കുന്നത്. ചാണകമെന്ന് വിളിക്കുന്നത് നിർത്തരുതെന്നും അങ്ങനെ തന്നെ വിളിച്ചുകൊണ്ടിരിക്കണം. വിളികേൾക്കുന്നത് ഭയങ്കര സന്തോഷമാണ്. ഗുരദേവന്റെ ജന്മസമയത്ത് പാദസ്പർശമേൽക്കാനുള്ള ഭാഗ്യം ലഭിച്ചത് ചാണകത്തിനാണെന്നും സുരേഷ് ഗോപി മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പരഞ്ഞു. എറണാകുളം പാവക്കുളം ക്ഷേത്രത്തിൽ ഗോരക്ഷായാത്ര ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു സുരേഷ് ഗോപി.
കണ്ണൂരിൽ യുട്യൂബ് വ്ലോഗർമാർ അറസ്റ്റിലായപ്പോൾ സഹായം അഭ്യർത്ഥിച്ച് ഫോൺ വിളിച്ച ആരാധകനോട് താൻ ചാണകമായതിനാൽ വിഷയത്തിൽ ഇടപെടില്ലെന്ന് സുരേഷ് ഗോപി പറഞ്ഞതിന്റെ ശബ്ദരേഖ സോഷ്യൽ മീഡയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെ തുടർന്നാണ് മാധ്യമ പ്രവർത്തകർ സുരേഷ് ഗോപിയോട് പ്രതികരണം ആരാഞ്ഞത്.