തിരുവനന്തപുരം: താലിബാന്‍ പിടിച്ചടക്കിയ അഫ്ഗാന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. കാബൂളില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ വേദനാജനകമാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. സ്ത്രീകളെയും കുട്ടികളെയും തടവിലിട്ട് അവര്‍ക്ക് സ്വാതന്ത്ര്യം നിഷേധിക്കുന്ന താലിബാനിസത്തോട് യോജിക്കാനാവില്ലെന്നും രാഹുല്‍ വ്യക്തമാക്കി.
ഇഖ്റഹ്(അ) അഥവാ വായിക്കുക, പഠിക്കുക എന്ന വാക്യത്തിലൂടെ അവതീർണമായ ഒരു ഗ്രന്ഥത്തെ പ്രമാണവും അടിസ്ഥാനവുമായി ജീവിക്കുന്ന ഒരു വിശ്വാസിക്കും ഒരിക്കലും താലിബാനാകാനാകില്ല. താലിബാൻ സൃഷ്ടിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഇബ്ലീസിന്റെ രാജ്യമാകാനേ വഴിയുള്ളൂ എന്നും രാഹുല്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
താലിബാൻ്റെ പേരിൽ ഒരു മതത്തെ തന്നെ കടന്നാക്രമിക്കുന്നതും, മൊട്ടിട്ടു വീണ മറ്റൊരു താലിബാനിസമാണ്. മുളയിലെ അതും നുള്ളിയില്ലെങ്കിൽ നമ്മളും വിമാനത്തിൻ്റെ ടയറിൽ തൂങ്ങിയാടെണ്ടി വരും. താലിബാൻ മനുഷ്യത്വത്തിന് നേർക്കുള്ള വെടിയൊച്ചയാണ്. അത് പ്രതിരോധിക്കുക തന്നെ വേണം. തോക്കേന്തിയ ഭരണാധികാരികൾ മരണത്തിൻ്റെ കാവൽക്കാരാണ് എന്ന് രാഹുല്‍ മാങ്കുട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു.