ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്‍റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം. കപില്‍ സിബലിന്‍റെ വസതിയിലാണ് യോഗം നടന്നത്. കപില്‍ സിബലിന്‍റെ ജന്മദിനത്തോടനുബന്ധിച്ചാണ് നേതാക്കള്‍ ഒത്ത് കൂടിയതെങ്കിലും വരുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്ത്രം മെനയുന്നതിന്‍റെ ഭാഗമായാണ് ഈ കൂടി ചേരല്‍ എന്നാണ് വിലയിരുത്തുന്നത്. സീതാറാം യെച്ചൂരി (സിപിഎം), ഡി. രാജ (സിപിഐ), ലാലു പ്രസാദ് യാദവ് (ആർജെഡി), ഡെറക് ഒബ്രിയൻ (ടിഎംസി), തിരുച്ചി ശിവ (ഡിഎംകെ) ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടി നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.
അതേസമയം, കോണ്‍ഗ്രസ് പാർട്ടി സംഘടനയിലും നേതൃത്വത്തിലും അഴിച്ചുപണി ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തെഴുതിയ ആളുകളാണ് ചടങ്ങില്‍ പങ്കെടുത്ത കോൺഗ്രസ് നേതാക്കളിൽ ഭൂരിഭാഗം പേരും. 2024 -ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിയെ പരാജയപ്പെടുത്താൻ പ്രതിപക്ഷ ആവശ്യമാണെന്നും, തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള കോൺഗ്രസ് പാർട്ടിയുടെ പ്രാധാന്യത്തെക്കുറിച്ചും നേതാക്കൾ സംസാരിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കോൺഗ്രസിന് അതിന്റെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെങ്കിൽ, പ്രതിപക്ഷത്തിരുന്ന് ബിജെപിയെ നേരിടാന്‍ സാധിക്കുമെന്ന് മറ്റ് പ്രതിപക്ഷ കക്ഷികള്‍ നിര്‍ദേശിച്ചു. അതോടൊപ്പം, നിലവില്‍ കോണ്‍ഗ്രസ് പാർട്ടി നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. എന്നാൽ, കോൺഗ്രസ് നേതാക്കൾ പാർട്ടിയുടെ ആഭ്യന്തര പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ചയ്ക്ക് തയ്യാറായില്ല.