തിരുവനതപുരം: കേരളത്തിന്റെ ദേശീയോത്സവമായ ഓണത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ഭക്ഷ്യ വകുപ്പിന്റെ സ്‌പെഷ്യൽ ഓണക്കിറ്റ് വിതരണം നാളെ (ജൂലൈ 31 ശനി) ആരംഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ നിര്‍വ്വഹിക്കും. തിരുവനന്തപുരം ജില്ലയിലെ ഇടപ്പഴഞ്ഞിയിലെ റേഷന്‍ ഷാപ്പില്‍ രാവിലെ 8.30 നാണ് സംസ്ഥാനതല ഉദ്ഘാടനം.
പതിവുപോലെ വിവിധ വിഭാഗം കാര്‍ഡുടമകള്‍ക്കായി ഈ മാസം 16 വരെയാണ് ഓണക്കിറ്റ് വിതരണം നടക്കുക. റേഷൻ കടകൾ വഴി എ.എ.വൈ വിഭാഗത്തിന് ജൂലൈ 31, ആഗസ്റ്റ് 2, 3 തീയതികളിലും പി.എച്.എച് വിഭാഗത്തിന് ആഗസ്റ്റ് 4 മുതൽ 7 വരെയും, എൻ.പി.എസ് വിഭാഗത്തിന് ആഗസ്റ്റ് 9 മുതൽ 12 വരെയും, എൻ.പി.എൻ.എസ് വിഭാഗത്തിന് ആഗസ്റ്റ് 13 മുതൽ 16 വരെയും കിറ്റുകൾ വിതരണം ചെയ്യും. സ്‌പെഷ്യൽ കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള പതിനഞ്ചിനം ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ജൂൺ മാസത്തിലെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ജൂലൈ 28 ന് അവസാനിക്കും.
അരക്കിലോ ഉണക്കലരി, ഒരു കിലോ ആട്ട, ഒരു കിലോ പഞ്ചസാര, അരക്കിലോ വെളിച്ചെണ്ണ, അരക്കിലോ ചെറുപയര്‍, ഒരു കിലോ ഉപ്പ്, കാല്‍കിലോ തുവരപ്പരിപ്പ്, 100 ഗ്രാം തേയില, 100 ഗ്രാം മുളകുപോടി, 100 ഗ്രാം മഞ്ഞള്‍പ്പൊടി, 180 ഗ്രാം സേമിയ, 180 ഗ്രാം പാലട, 50 ഗ്രാം കശുവണ്ടി, 50 മില്ലി ഗ്രാം നെയ്യ്, 20 ഗ്രാം ഏലയ്ക്ക,100 ഗ്രാം ശര്‍ക്കരവരട്ടി/ഉപ്പേരി, ശബരി ബാത്ത് സോപ്പ് എന്നിവയാണ് കിറ്റുലഭിക്കുന്ന തുണിസഞ്ചിയില്‍ ഉണ്ടാവുക.