താലിബാനെ ന്യായീകരിച്ച് പാക്‌ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: താലിബാന്‍ സാധാരണപൗരന്മാരാണെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അഫ്ഗാനിസ്ഥാനില്‍ അമേരിക്കയാണ് കുഴപ്പങ്ങളുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. പിബിഎസ് ന്യൂസ് അവറിന് നല്‍കിയ അഭിമുഖത്തിനിടെയാണ് താലിബാന്‍ തീവ്രവാദികള്‍ സാധാരണ പൗരന്മാരാണെന്ന പാക് പ്രധാനമന്ത്രിയുടെ പരാമര്‍ശം. അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനസ്ഥാപിക്കാനുളള ഏക മാര്‍ഗം രാഷ്ട്രീയ ഒത്തുതീര്‍പ്പ് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാനില്‍ മൂന്ന് ദശലക്ഷത്തോളം അഫ്ഗാന്‍ അഭയാര്‍ത്ഥികളുണ്ട്. അവരില്‍ ഭൂരിഭാഗവും താലിബാന്‍ പോരാളികളുടെ അതേ വംശത്തിലുളളവരാണ്. താലിബാന്‍ ഒരു സൈനിക സംഘടനയല്ല മറിച്ച് സാധാരണ പൗരന്മാരാണ്. ക്യാംപുകളിലെ സാധാരണക്കാരെ എങ്ങനെയാണ് പാക്കിസ്ഥാന്‍ വേട്ടയാടുകയെന്ന് ഇമ്രാന്‍ ഖാന്‍ ചോദിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അമേരിക്കയില്‍ നടന്ന ഭീകരാക്രമണത്തിനുപിന്നില്‍ പ്രവര്‍ത്തിച്ച അല്‍ ഖ്വായ്ദ സംഘത്തെയും ബിന്‍ ലാദനെയും വിട്ടുനല്‍കാത്തതിന്റെ ഫലമായാണ് അമേരിക്ക അഫ്ഗാനിസ്ഥാനില്‍ അധിനിവേശം ആരംഭിച്ചത്. അന്നുമുതല്‍ അമേരിക്ക സൈനിക പരിഹാരത്തിനുമാത്രമാണ് ശ്രമിച്ചത്. ആ നയത്തെ എതിര്‍ക്കുന്നവരെയെല്ലാം അമേരിക്ക താലിബാന്‍ ആയി ചിത്രീകരിക്കുകയാണെന്ന് ഇമ്രാന്‍ ഖാന്‍ കുറ്റപ്പെടുത്തി. അഫ്ഗാനിസ്ഥാനെതിരെ പോരാടാന്‍ താലിബാനെ സൈനികമായും സാമ്പത്തികമായും പാക്കിസ്ഥാന്‍ സഹായിച്ചുവെന്ന അമേരിക്കയുടെ ആരോപണങ്ങളും അദ്ദേഹം തളളി. അഫ്ഗാനിസ്ഥാനില്‍ യുഎസ് നടത്തിയ യുദ്ധത്തില്‍ ആയിരക്കണക്കിന് പാക്കിസ്ഥാനികള്‍ക്ക് ജീവന്‍ നഷ്ടമായതായും അദ്ദേഹം പറഞ്ഞു.

Contact the author

International Desk

Recent Posts

International

ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാൻ അനുമതി നൽകി സൗദി അറേബ്യ

More
More
International

യുഎസിൽ ചരക്കുകപ്പലിടിച്ച് കൂറ്റന്‍ പാലം തകര്‍ന്നു

More
More
International

യുഎന്‍ രക്ഷാസമിതി ഗാസ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി; അമേരിക്ക വിട്ടുനിന്നു

More
More
International

റിയാദില്‍ ലോകത്തിലെ ആദ്യ 'ഡ്രാഗണ്‍ ബാള്‍ തീം പാര്‍ക്ക്' ഒരുങ്ങുന്നു

More
More
International

ഈ ബീച്ചുകളില്‍ നിന്നും കല്ല് പെറുക്കിയാല്‍ രണ്ട് ലക്ഷം പിഴ

More
More
International

മോസ്കോയിൽ ഭീകരാക്രമണം: 60 പേർ കൊല്ലപ്പെട്ടു, 145 പേര്‍ക്ക് പരിക്ക്

More
More