ഡല്‍ഹി: വിവാദ കാര്‍ഷികനിയമങ്ങള്‍ക്കെതിരായി പ്രതിഷേധിക്കുന്ന കര്‍ഷകരെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാര്‍ലമെന്റിലേക്ക് ട്രാക്ടറോടിച്ചെത്തിയാണ് രാഹുല്‍ ഗാന്ധി കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. രാഹുല്‍ ഗാന്ധിയോടൊപ്പം കോണ്‍ഗ്രസ് പ്രവര്‍ത്തകരും പാര്‍ലമെന്റിലേക്ക് ട്രാക്ടറിലെത്തി പ്രതിഷേധിച്ചു.
'കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുന്നുണ്ട്. കര്‍ഷകരുടെ ശബ്ദം അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കര്‍ഷകരെക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച നടത്താന്‍ പോലും സര്‍ക്കാര്‍ സമയം അനുവദിക്കുന്നില്ല. രാജ്യത്തിന് മുഴുവന്‍ അറിയാം ഈ നിയമങ്ങള്‍ രണ്ടോ മൂന്നോ വന്‍കിട വ്യവസായികള്‍ക്കുവേണ്ടി മാത്രമുളളതാണെന്ന്. കേന്ദ്രസര്‍ക്കാരിന് നിയമം പിന്‍വലിക്കേണ്ടതായി വരും' - രാഹുല്‍ ഗാന്ധി പറഞ്ഞു.
കാര്‍ഷികനിയമങ്ങളില്‍ യഥാര്‍ത്ഥ കര്‍ഷകര്‍ സന്തുഷ്ടരാണ്, പ്രതിഷേധിക്കുന്നവര്‍ തീവ്രവാദികളാണ് എന്നൊക്കെയാണ് സര്‍ക്കാര്‍ വാദിക്കുന്നത്. എന്നാല്‍ വാസ്തവത്തില്‍ കര്‍ഷകരുടെ അവകാശങ്ങള്‍ അപഹരിക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വര്‍ഷകാല സമ്മേളനം ആരംഭിച്ചപ്പോള്‍ മുതല്‍ കര്‍ഷകര്‍ പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധിക്കുന്നുണ്ട്. സമരവേദി സിംഘുവില്‍ നിന്ന് ജന്ദര്‍ മന്ദറിലേക്ക് മാറ്റി. ദിവസവും 200 കര്‍ഷകരും അഞ്ച് കര്‍ഷക നേതാക്കളും പാര്‍ലമെന്റിനുമുന്നില്‍ പ്രതിഷേധിക്കും. ദിവസവും രാവിലെ പതിനൊന്ന് മണിമുതല്‍ വൈകുന്നേരം അഞ്ചുമണിവരെയാണ് കര്‍ഷകര്‍ക്ക് പാര്‍ലമെന്റിനുമുന്നില്‍ പ്രതിഷേധിക്കാന്‍ അനുമതി.
സമരത്തിനുശേഷം കര്‍ഷകര്‍ സമരവേദികളിലേക്ക് മടങ്ങണം. ഓരോ ദിവസവും പ്രതിഷേധിക്കാനെത്തുന്ന കര്‍ഷകരുടെ പേരുവിവരങ്ങളും തിരിച്ചറിയല്‍ രേഖകളും മുന്‍കൂട്ടി പൊലീസിന് നല്‍കണം. പാർലമെന്റിൽ വർഷകാല സമ്മേളനം ആരംഭിച്ച ദിവസം മുതൽ കർഷകർ പാർലമെന്റിനുമുന്നിൽ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.