മാധ്യമങ്ങളെ 6 മാസത്തിനുള്ളിൽ നിയന്ത്രിക്കുമെന്ന് വിവാദ പരമാമർശത്തിൽ വിശദീകരണവുമായി ബിജെപി തമിഴ്നാട് ഘടകം അധ്യക്ഷൻ കെ അണ്ണാമലൈ. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെയും, നേതാക്കളെ കുറിച്ച് മോശം കമന്റുകൾ ഇടുന്നവർക്കെതിരയും, കേന്ദ്ര സർക്കാർ നയങ്ങളെ തെറ്റായി ചിത്രീകരിക്കുന്നവർക്കുമെതിരെയാണ് പ്രതികരിച്ചത്. ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുന്ന മാധ്യമങ്ങളെ നിയന്ത്രിക്കുമെന്നാണ് താൻ പറഞ്ഞതെന്നും അണ്ണാമലൈ പറഞ്ഞു.
ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ് നിയമങ്ങൾ, 2021 നിലവിൽ വന്നാൽ ഇത്തരം മാധ്യമങ്ങളെ നിയന്ത്രിക്കാനാകും. പരമ്പരാഗത മാധ്യമങ്ങൾ പക്വതയോടെയാണ് പ്രവർത്തിക്കുന്നത്. അതേസമയം നവമാധ്യമങ്ങൾ നിരുത്തരവാദപരമായാണ് വാർത്തകൾ പുറത്തുവിടുന്നതെന്നും തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജൂലൈ 14 ന് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് അണ്ണാമലൈ വിവാദ പ്രസ്താവന നടത്തിയത്. അടുത്ത ആറുമാസത്തിനുള്ളിൽ മാധ്യമങ്ങളെ നിയന്ത്രണത്തിലാക്കാൻ കഴിയും. തെറ്റായ വിവരങ്ങൾ തുടർച്ചയായി പ്രചരിപ്പിക്കാൻ ഒരു മാധ്യമത്തിനും കഴിയില്ല. എല്ലാ മാധ്യമങ്ങളും കേന്ദ്രസർക്കാറിന്റെ നിയന്ത്രണത്തിൽ വരുമെന്നും ഇതിനായാണ് കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രിയായി എൽ മുരുകൻ ചുമതലയേറ്റതെന്നുമാണ് അണ്ണാമലൈ പറഞ്ഞത്.