കോഴിക്കോട്: മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജിക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണം കര്‍ണാടകയിലേക്ക്. ഇഞ്ചി കൃഷിയിലൂടെയാണ് സ്വത്ത് സമ്പാദിച്ചതെന്ന് ഷാജി മാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കര്‍ണാടകയിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത്.
അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്. ഇതിന്‍റെ ഭാഗമായി മൂന്നാം തവണ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തിരുന്നു. നേരത്തെ സമര്‍പ്പിച്ച രേഖകളും, മൊഴിയും തമ്മില്‍ വൈരുദ്ധ്യമുണ്ടന്നും വിജിലന്‍സ് വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങളും വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കെ. എം. ഷാജിയുടെ വീട്ടില്‍ നിന്ന് 50 ലക്ഷത്തോളം രൂപ വിജിലന്‍സ് സംഘം പിടിച്ചെടുത്തിരുന്നു. ഹയർസെക്കണ്ടറി സ്കൂൾ അനുവദിക്കുന്നതിന് 25 ലക്ഷം കോഴവാങ്ങിയെന്ന കേസിൽ കെ. എം. ഷാജി എംഎൽഎ വിജിലൻസ് നേരത്തെയും ചോദ്യം ചെയ്തിരുന്നു.