എല്ലാതരം മദ്യങ്ങളുടെയും വില 20 ശതമാനം ഉയർത്തി പുതുച്ചേരി സർക്കാർ. പുതുക്കിയ വിലകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് എക്സൈസ് വകുപ്പ് വ്യക്തമാക്കി. കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹിയിലും മദ്യത്തിന് വിലകൂടും.
മദ്യത്തിന് ഏർപ്പെടുത്തിയിരുന്ന 7.5 ശതമാനം പ്രത്യേക കോവിഡ് തീരുവ പുതുച്ചേരി ഏപ്രിലിൽ റദ്ദാക്കിയിരുന്നു. ടൂറിസം വ്യവസായത്തെ സഹായിക്കാനായിരുന്നു സർക്കാറിന്റെ ഈ നടപടി. തീരുവ റദ്ദാക്കിയ സർക്കാർ തീരുമാനത്തിന് ലഫ്. ഗവർണർ തമിഴ്സായ് സൗന്ദരരാജൻ അംഗീകാരം നൽകിയിരുന്നു. ഏപ്രിൽ 7 മുതലാണ് പുതിയ വില പ്രാബല്യത്തിൽ വന്നത്. പുതുച്ചേരിയിൽ വിലകുറഞ്ഞതോടെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ നിന്ന് മദ്യവാങ്ങാനായി ആളുകൾ കൂട്ടത്തോടെ എത്തി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പ്രശ്നം ഗുരുതരമായതോടെ വില തുല്യമാക്കാൻ കഴിഞ്ഞ മെയ് മാസത്തിൽ മദ്യത്തിന് പ്രത്യേക തീരുവ ചുമത്തി. അന്നത്തെ മുഖ്യമന്ത്രിയുടെ എതിർപ്പ് അവഗണിച്ച് എഫ്റ്റനന്റ് ഗവർണർ കിരണ്‍ ബേദിയാണ് പ്രത്യേക തീരുവ ഏർപ്പെടുത്തിയത്. മദ്യത്തിൽ നിന്നുള്ള വരുമാനം കുറഞ്ഞതോടെ തീരുവ ഏർപ്പെടുത്തിയ ഉത്തരവ് പുതുച്ചേരി സർക്കാർ പിൻവലിച്ചു.
20 ശതമാനം മദ്യത്തിന് വിലകൂട്ടുന്നത് മാഹിയിലും പ്രതിഫലിക്കും. 20 ശതമാനം വിലകൂട്ടിയാലും മദ്യത്തിന് കേരളത്തിലെ വിലയേക്കാൾ കുറവായിരിക്കും