International News from Muziriz Post, the definitive source for independent journalism from every corner of the globe.
ഒളിംപിക്സ് മിക്സഡ് അമ്പെയ്ത്തിൽ ഇന്ത്യ ക്വാട്ടറില്‍ പ്രവേശിച്ചു. ദീപിക കുമാരി- പ്രവീണ്‍ ജാഥവ് സഖ്യമാണ് ക്വാട്ടറില്‍ എത്തിയത്. എന്നാല്‍ അതേസമയം 10 മീറ്റര്‍ എയർ റൈഫിളിൽ ഇന്ത്യന്‍ കായിക താരങ്ങള്‍ക്ക് ഫൈനലില്‍ പ്രവേശിക്കാന്‍ സാധിച്ചില്ല. ഏഴ് വിഭാഗങ്ങളിലായി 11 ഫൈനലുകളാണ് ഇന്ന് നടക്കുക.
1990 ല്‍ നടന്ന ഒരു ഹസ്യപരിപാടിക്കിടയിലാണ് ഹോളോകോസ്റ്റ് ദുരന്തത്തെ പരിഹസിച്ചത്. ടോക്യോ ഒളിംപിക്സിന്‍റെ ക്രിയേറ്റീവ് ഡയറക്ടറായി ചുമതലയേറ്റതിന് ശേഷം വീണ്ടും ഹോളോകോസ്റ്റ് പരാമര്‍ശം ഉയര്‍ന്നുവരികയായിരുന്നു. ഇതിനോട് അനുബന്ധിച്ചാണ് കെന്റാറോ കൊബായാഷിയെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത്.
രാഷ്ട്രത്തലവന്മാര്‍, പ്രതിനിധികള്‍, സ്പോണ്‍സര്‍മാര്‍, ഒളിമ്പിക് കമ്മറ്റി അംഗങ്ങള്‍ എന്നിങ്ങനെ ആയിരത്തില്‍ താഴെ അംഗങ്ങള്‍ക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. കോവിഡ് ഭീഷണി വർദ്ധിച്ചുകൊണ്ടിരിക്കുകയും ഒളിമ്പിക് വില്ലേജിൽ കേസുകൾ ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് കാണികള്‍ക്ക് പ്രവേശനം അനുവദിക്കാത്തത്.
സി എസ് ഐ സഭയുടെ അബുദാബി പാരിഷ് വികാരി റവ. ലാല്‍ജി ഫിലിപ്പ് ആണ് സഭക്ക് വേണ്ടി വ്യവസായി എം എ യൂസഫലിയില്‍ നിന്ന് സംഭാവനാ തുക സ്വീകരിച്ചത്. പുതുതായി നിര്‍മ്മിക്കുന്ന സി എസ് ഐ പള്ളിക്ക് സമീപമാണ് നിര്‍മ്മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ബാപ്സ് ഹിന്ദു ക്ഷേത്രം.
ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചത്ത കുരങ്ങുകളില്‍ നിന്നാണ് ഇദ്ദേഹത്തിന് രോഗം പിടിപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. കാരണം വ്യക്തമല്ലാതെ മരണപ്പെട്ട രണ്ട് കുരങ്ങന്മാരുടെ പോസ്റ്റ്‌മോര്‍ട്ടം ഇദ്ദേഹം നടത്തിയിരുന്നു.
' അവരുടെ മേഖല അങ്ങനെയാണ്. അവര്‍ ക്രിക്കറ്റ് താരങ്ങളായിക്കഴിഞ്ഞാല്‍ പിന്നെ പുരുഷ താരങ്ങള്‍ക്കൊപ്പം എത്താനാണ് ശ്രമിക്കുക. പുരുഷന്മാര്‍ക്കുമാത്രമല്ല അവര്‍ക്കും ഇതൊക്കെ സാധിക്കുമെന്ന് തെളിയിക്കാന്‍ ശ്രമിക്കും. കരിയറില്‍ മികച്ച വിജയത്തിലെത്തുമ്പോഴേക്ക് വിവാഹം കഴിക്കണം എന്ന തോന്നല്‍ തന്നെ അവര്‍ക്ക് ഇല്ലാതാവും.
പനി ബാധിച്ച് ദിവസങ്ങള്‍ക്കുളളില്‍ രോഗിയുടെ ശരീരത്തില്‍ ചുവന്ന തടുപ്പുകള്‍ കണ്ടുതുടങ്ങും. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും മനുഷ്യനില്‍ നിന്ന് മറ്റു മനുഷ്യരിലേക്കും മങ്കി പോക്‌സ് പടരാം. മങ്കി പോക്‌സ് ബാധിച്ച മൃഗം കടിക്കുന്നതുവഴിയും രോഗം മനുഷ്യനിലെത്താം.
പ്രക്ഷോഭകരെ നേരിടാനായി വന്‍ സൈനികവിന്യാസമാണു നടത്തിയിരിക്കുന്നത്. ടെലഫോണ്‍ ഇന്‍റര്‍നെറ്റ് സൗകര്യം പൂര്‍ണ്ണമായും നിര്‍ത്തലാക്കി. ഇന്നലെ രാത്രി ദ്രുത-പ്രതികരണ സേനയും കമ്യൂണിസ്റ്റ് പാർട്ടി അനുകൂലികളും പ്രതിഷേധക്കാരുടെ വീടുകള്‍ കയറി ആക്രമിച്ചുവെന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
യുദ്ധമേഖലയിൽ പ്രവേശിക്കുന്ന ഏതൊരു പത്രപ്രവർത്തകനും തങ്ങളെ അറിയിക്കണം. ആ വ്യക്തിക്ക് ആവശ്യമായ സുരക്ഷാസംവിധാനം ഒരുക്കുകയും ചെയ്യും. തങ്ങളെ അറിയിക്കാതെയാണ് മാധ്യമപ്രവർത്തകർ യുദ്ധമേഖലയിൽ പ്രവേശിച്ചത്. ഇന്ത്യൻ പത്രപ്രവർത്തകൻ ഡാനിഷ് സിദ്ദിഖിയുടെ മരണത്തിൽ ഞങ്ങൾ ഖേദിക്കുന്നു വെന്നും സാബിനുള്ള മുജാഹിദ് കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്കിലൂടെ തെറ്റായതോ, തെറ്റിദ്ധാരണ പടര്‍ത്തുന്നതുമായ വിവരങ്ങള്‍ പങ്കുവെക്കുന്നത് വഴി ആളുകളെ ഭയപ്പെടുത്തുകയാണ് ചെയ്യുന്നത്. പകര്‍ച്ചവ്യാധി വരുന്നതിനേക്കാള്‍ നല്ലതാണ് വാക്സിന്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2018-ല്‍ ഡാനിഷ് സിദ്ദിഖി പകര്‍ത്തിയ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ ഫോട്ടോ അദ്ദേഹത്തെ പുലിറ്റ്‌സര്‍ സമ്മാനത്തിന് അര്‍ഹനാക്കി
എടിഎമ്മുകള്‍ തകര്‍ക്കപ്പെട്ടു. ഹോട്ടലുകളും, കടകളും മദ്യ വില്‍പന ശാലകളും വ്യാപകമായി ആക്രമിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചവരെ ഏകദേശം 200-ലധികം ഷോപ്പിങ് മാളുകളാണ് കൊള്ളയടിക്കപ്പെട്ടത്.