കശ്മീരിൽ ചെയ്തത് പോലെ തദ്ദേശീയരായ ജനങ്ങളുടെ ജനാധിപത്യാവകാശങ്ങളേയും സാധാരണ ജീവിതത്തേയും അട്ടിമറിച്ച് തന്നിഷ്ടം നടപ്പാക്കാനുള്ള നീക്കങ്ങളാണ് ഈയടുത്ത കാലത്ത് ലക്ഷദ്വീപിലും കാണാൻ കഴിയുന്നത്. കശ്മീർ മുസ്ലിം ഭൂരിപക്ഷ പ്രദേശമായിരുന്നുവെങ്കിൽ ലക്ഷദ്വീപ് നൂറ് ശതമാനവും മുസ്ലിം പ്രദേശമാണ് എന്നത് സംഘ് പരിവാറിന് സ്വാഭാവികമായിത്തന്നെ രുചിക്കാത്ത കാര്യമാണ്.
ഡയറി ഫാമുകള്‍ അടക്കുന്നതോടെ സര്‍ക്കാര്‍ ഫാമുകളിലെ ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടും. സ്വകാര്യ കമ്പനികള്‍ക്ക് വേണ്ടിയാണ് പുതിയ ഉത്തരവെന്ന ആക്ഷേപം ഉയര്‍ന്ന് വരുന്നുണ്ട്. ലക്ഷദ്വീപില്‍ നടപ്പാക്കി വരുന്ന ഫാസിസ്റ്റ് തീരുമാനങ്ങള്‍ക്കെതിരെ കേരളത്തിലും പ്രതിക്ഷേധം ഉയരുന്നുണ്ട്
പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി ഇറക്കിയ പ്രസ്താവനയിലാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി,മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍,ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ എന്നിവരും കര്‍ഷകരെ പിന്തുണച്ചുകൊണ്ടുളള പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുണ്ട്.
18 മുതൽ 44 വരെ പ്രായമുള്ളവർക്ക് നൽകുന്ന വാക്സിൻ സംസ്ഥാന സർക്കാറാണ് വാങ്ങിയത്. അതിനാൽ ഛത്തീസ്ഗഡിൽ പ്രധാനമന്ത്രിയുടെ ചിത്രത്തിന് പകരം മുഖ്യമന്ത്രിയുടെ ചിത്രമായിരിക്കും വാക്സിനേഷൻ സർട്ടിഫിക്കറ്റിലെന്ന് ആരോഗ്യമന്ത്രി ടിഎസ് സിംഗ് ദിയോ പറഞ്ഞു.
കസ്റ്റഡിയിലെടുത്ത് രണ്ട് മണിക്കൂറോളം യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കുകയും , വെളളം ആവശ്യപ്പെട്ടപ്പോള്‍ വിസമ്മതിച്ച സബ് ഇന്‍സ്‌പെക്ടര്‍ പുനിതിനെ പിടിച്ചുവച്ച് ലോക്കപ്പിലുണ്ടായിരുന്ന മറ്റൊരാളോട് പുനിതിന്റെ വായയിലേക്ക് മൂത്രമൊഴിക്കാനാവശ്യപ്പെടുകയായിരുന്നു.