വിവാദ നിയമങ്ങള്‍ക്കും പരിഷ്കരണങ്ങള്‍ക്കുമെതിരെ ദ്വീപ് ജനത പ്രതിഷേധം ആരംഭിച്ച ശേഷം ആദ്യമായാണ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ദ്വീപിലെത്തുന്നത്. എന്നാല്‍ പ്രഫുല്‍ പട്ടേലിന്‍റെ പരിപാടികളില്‍ പൊതുജനങ്ങളോ ജനപ്രതിനിധികളോ പങ്കെടുക്കരുതെന്നാണ് സേവ് ലക്ഷദ്വീപ് ഫോറം ആവശ്യപ്പെട്ടത്. പ്രതിഷേധ പരിപാടികള്‍ വീടുകളില്‍ തന്നെ നടക്കും.
രമ്യ ഹരിദാസും നാസറും തമ്മിൽ സംസാരിക്കുന്നതിന്റെ വീഡിയോ പറത്തുവന്നിട്ടുണ്ട്. വീഡിയോയിയിൽ ഇരുവരും പരസ്പരം കുറ്റപ്പെടുത്തി സംസാരിക്കുന്നുണ്ട്. സിപിഎം ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് രമ്യ ഹരിദാസ് അൽപ നേരം റോഡിൽ കുത്തിയിരുന്നു. ഇതിന് ശേഷമാണ് ഇവർ പൊലീസിൽ പരാതി നൽകിയത്.
എച്ച്.ആര്‍.ആന്‍ഡ്.സി.ഇ യ്ക്കു കീഴിലുളള എല്ലാ ക്ഷേത്രങ്ങളിലും പൂജ തമിഴിലായിരിക്കും, തമിഴില്‍ അര്‍ച്ചന നടത്തുന്ന പുരോഹിതന്മാരുടെ ഒരു ബോര്‍ഡ് സൂക്ഷിക്കും. എല്ലാ പൂജാരിമാര്‍ക്കും തമിഴില്‍ പൂജ നടത്താനുളള പരിശീലനം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈസ്റ്റിന്ത്യാ കമ്പനിയും വിക്ടോറിയ രാജ്ഞിയും ഇന്ത്യയെ അടക്കിഭരിച്ചതുപോലെ വാണരുളാം എന്നാണ് ബിജെപിയുടെ മോഹം എന്നു തോന്നുന്നു. രാജ്യസ്‌നേഹികളെ നേരിടാന്‍ ബ്രിട്ടീഷുകാര്‍ പ്രയോഗിച്ച എല്ലാ അടവുകളും മുറതെറ്റാതെ നരേന്ദ്രമോദിയും അനുവര്‍ത്തിക്കുന്നുണ്ട്.
പുതിയ നിയമങ്ങൾ അനുസരിച്ച്, റെസ്റ്റോറന്റുകൾ, പബ്ബുകൾ എന്നിവിടങ്ങളിലെ, ബാൽക്കണി ടെറസ് എന്നിവിടങ്ങളിലും മദ്യം വിളമ്പാൻ അനുവദിക്കും. റെസ്റ്റോറന്റുകളും പബ്ബുകളും തത്സമയ കലാ പ്രകടനങ്ങൾ നടത്താൻ അനുവദിക്കും കൂടാതെ ഇവിടങ്ങളിൽ നിന്നും മദ്യത്തിന്റെ ചില്ലറ വിൽപനയും അനുവദിക്കും.