കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിയും മുന്നണിയോടൊപ്പം ചേര്‍ന്നിട്ടുണ്ട്. അവര്‍ക്ക് ലോക്‌സഭാ സീറ്റ് നല്‍കിയിട്ടില്ല. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കമല്‍ഹാസന്റെ പാര്‍ട്ടിക്ക് ഒരു സീറ്റ് നല്‍കാന്‍ ഡിഎംകെയില്‍ ധാരണയായിട്ടുണ്ട്.
1985 ബാച്ച് ഐ എ എസ് ഓഫീസറാണ് അരുണ്‍ ഗോയല്‍. നേരത്തെ ഹെവി ഇന്‍ഡസ്ട്രി മന്ത്രാലയത്തില്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. സിവില്‍ സര്‍വ്വീസില്‍ നിന്ന് സ്വമേധയാ വിരമിച്ച ശേഷമാണ് അരുണ്‍ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റത്
ഈ ജനാധിപത്യ രാജ്യത്തോട് ബിജെപി ചെയ്യുന്നത് ജനം കാണുന്നുണ്ട്. അവര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതും രാജ്യത്ത് തൊഴിലില്ലായ്മയും ദാരിദ്രവും വര്‍ധിക്കുന്നതും മറുവശത്ത് അദാനിയും അംബാനിയും തടിച്ചുകൊഴുക്കുന്നതും നാട്ടിലെ ഭൂരിപക്ഷ ജനത കാണുകയും തിരിച്ചറിയുകയും ചെയ്യുന്നുണ്ട്
വിവിധ സംഘടനകളുടെ പ്രതിനിധികള്‍ അഭ്യന്തരമന്ത്രി അമിത് ഷായുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ചര്‍ച്ചയില്‍ പൂര്‍ണ്ണ സംസ്ഥാന പദവി, ആറാം ഷെഡ്യൂൾ എന്നീ ആവശ്യങ്ങൾ നടപ്പാക്കുന്നതില്‍ പ്രയാസമുണ്ടെന്ന് ഷ അറിയിച്ചതിനെ തുടര്‍ന്ന് ചര്‍ച്ച പരാജയപ്പെടുകയായിരുന്നു
രാജ്യത്തെ തൊഴില്‍രഹിതരായ യുവാക്കള്‍ ദിവസം മുഴുവനും സാമൂഹ്യമാധ്യമങ്ങളില്‍ റീലുകള്‍ കണ്ട് സമയം കളയുകയാണ്. നിങ്ങള്‍ മുഴുവന്‍ സമയവും ഫോണില്‍ നോക്കി, ജയ് ശ്രീറാം വിളിച്ച് പട്ടിണി കിടന്ന് മരിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ ആഗ്രഹം'- രാഹുല്‍ ഗാന്ധി പറഞ്ഞു