അവിടെയും കേസ് പിന്‍വലിക്കാനുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ നടത്തുകയുണ്ടായി. ഹൈക്കോടതിയും സര്‍ക്കാരിന്‍റെ വാദങ്ങള്‍ അംഗീകരിച്ചില്ല. കേസ് പിന്‍വലിക്കാനുള്ള തീരുമാനത്തെ തള്ളി കളയുകയാണുണ്ടായത്. അവസാനം പരമോന്നത നീതിപീഠത്തിന്‍റെ മുന്‍പില്‍ സര്‍ക്കാര്‍ പോയപ്പോള്‍ അവിടെയും തടസ ഹര്‍ജിയുമായി താന്‍ മുന്‍പോട്ട് വരികയുണ്ടായി. ഈ കേസ് ഇന്ത്യന്‍ ജനാതിപത്യത്തിലെ ഒരു നാഴികകല്ലാണ്. ഒരു നിയമസഭാ അംഗത്തിന് കിട്ടുന്ന പ്രിവിലേജ് സഭക്ക് അകത്താണ്. അതിനാല്‍ ഈ വിധി നിയമപോരാട്ടത്തിന്‍റെ വിജയമാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
നിയമസഭാ കയ്യാങ്കളികേസില്‍ പ്രതികള്‍ക്ക് മാപ്പില്ലെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സുധാകരന്‍റെ പ്രതികരണം. എല്ലാ പ്രതികളും വിചാരണ നേരിടണമെന്നും, ഇത്തരം പ്രവര്‍ത്തികള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നുമാണ് കോടതി വ്യക്തമാക്കിയത്. നിയമസഭാ കയ്യാങ്കളി കേസില്‍ സര്‍ക്കാരിന്‍റെ ഹര്‍ജി തള്ളിയതിന് ശേഷമാണ് കോടതിയുടെ വിധി.
2011 മുതല്‍ 16 വരെ 100 സ്ത്രീധന മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2020 ലും 2021 ലും 6 വീതം ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് മുന്നില്‍ കണ്ടുകൊണ്ടാണ് പ്രത്യേക കോടതിയെന്ന ആവശ്യം സര്‍ക്കാര്‍ ആലോചിക്കുന്നത്. സ്ത്രീകള്‍ അനുഭവിക്കുന്ന ഗാര്‍ഹീക, സ്ത്രീധന പീഡനങ്ങള്‍ തടയാന്‍ പ്രത്യേക നിയമനിര്‍മ്മാണം ആരംഭിക്കും.
എല്ലാ ബന്ധങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് വിവാഹമോചനം നടന്നാലും സുഹൃത്തുക്കളായിതന്നെ തുടരും. മുകേഷിന്റെ മേല്‍ ചെളിവാരിയിടാന്‍ താല്‍പ്പര്യമില്ല. അദ്ദേഹത്തിനും അതുപോലെ തന്നെയായിരിക്കും
കൊവിഡ് പ്രോട്ടോകോള്‍ ലംഘനത്തെ ചോദ്യം ചെയ്ത യുവാവിനെ മര്‍ദിച്ചുവെന്നും പരാതിയിലുണ്ട്. അക്രമണത്തിനിരയായ യുവാവാണ് പരാതി നല്‍കിയിരിക്കുന്നത്. കസബ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് ഹോട്ടല്‍ ഉടമക്കെതിരെയും കേസ് എടുത്തു.
ഞായറാഴ്ച ഉച്ചയ്ക്കാണ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കോണ്‍ഗ്രസ് നേതാക്കളായ രമ്യ ഹരിദാസ് എംപി, വി.ടി.ബൽറാം , റിയാസ് മുക്കോളി, പാളയം പ്രദീപ് എന്നിവർ പാലക്കാട് നഗരത്തിലുള്ള ഹോട്ടലില്‍ എത്തിയത്
അന്വേഷണ കമ്മീഷന് മുന്‍പില്‍ തെളിവെടുപ്പിന് കൊണ്ട് വന്നവരെല്ലാം സുധകരനെതിരായ നിലപാടായിരുന്നു സ്വീകരിച്ചത്. ജി സുധാകരന്‍റെ മുന്‍ പേഴ്സണല്‍ സ്റ്റാഫന്‍ഗവും കമ്മീഷന് മുന്‍പില്‍ പരാതി നല്‍കി. തന്നെയും കുടുംബത്തെയും ജി സുധാകരന്‍ ദ്രോഹിച്ചു വെന്നാണ് എഴുതി തയാറാക്കിയ പരാതിയില്‍ പറയുന്നത്.
അതേസമയം കള്ളപ്പണമായി കൊണ്ട് വന്ന മൂന്നരക്കോടി തന്‍റേതല്ലന്നും, ബിജിപി നേതൃത്വത്തിന്‍റെ ആവശ്യപ്രകാരമാണ് കൊണ്ട് വന്നതെന്നും ധര്‍മ്മരാജന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. കോടതിയില്‍ തന്‍റെ പണമാണെന്ന് സമ്മതിച്ചത് പരപ്രേരണ മൂലമെന്നും ധര്‍മ്മരാജന്‍ പറഞ്ഞു.