നാളികേര വികസന ബോര്‍ഡ് അംഗമായി തെരഞ്ഞെടുത്ത സുരേഷ് ഗോപിക്ക് അഭിനന്ദനങ്ങള്‍. കേരളത്തിലെ നാളികേര കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍, വേണ്ട നടപടികള്‍ സ്വീകരിക്കുവാനും താങ്കള്‍ക്ക് സാധിക്കട്ടെയെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
2000-ത്തിന് ശേഷം വിവാഹം കഴിഞ്ഞ 5 കുട്ടികളുള്ളവര്‍ക്ക് പ്രതിമാസം 1500 രൂപ സാമ്പത്തിക സഹായം നല്‍കുമെന്നാണ് സഭയുടെ പ്രഖ്യാപനം. അതോടൊപ്പം നാലാമതും തുടര്‍ന്നും ജനിക്കുന്ന കുട്ടികള്‍ക്ക് പാലാ സെന്റ്. ജോസഫ് കോളജ് ഓഫ് എഞ്ചിനിയറിങ് ആന്റ് ടെക്‌നോളജിയില്‍ സ്‌കോളര്‍ഷിപ്പോടെ പഠനം നടത്താമെന്നും
4 വയസായ മകനെ സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ പിതാവിന്‍റെ പേര് അനിവാര്യമാണെന്നും അതിനാല്‍ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഇരയും സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഈ രണ്ട് ഹര്‍ജികളും സുപ്രീം കോടതി പരിഗണിക്കും. എന്നാല്‍ വിവാഹം കഴിക്കാനായി ജാമ്യം അനുവദിക്കണമെന്ന റോബിന്‍ വടക്കുംചേരിയുടെ ഹര്‍ജി ഇതിന് മുന്‍പ് ഹൈക്കോടതി തള്ളിയിരുന്നു.
തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിനു ശേഷം നേതൃത്വത്തിനെതിരെ സമൂഹ മാധ്യമങ്ങളിലുണ്ടായ പ്രവർത്തക രോഷത്തിനു പിന്നാലെയാണ് ഇപ്പോൾ ഭാരവാഹി യോഗത്തിൽ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനമുയർന്നിരിക്കുന്നത്
പ്രശ്നം സമാധാനത്തില്‍ പറഞ്ഞ് പരിഹരിച്ചില്ലെങ്കില്‍ ഇടത് മുന്നണിയില്‍ നിന്ന് പുറത്ത് പോകേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം സിപിഎം നേതാക്കള്‍ അറിയിച്ചിരുന്നു. അതിനാല്‍ ഇരുപക്ഷത്തിനിടയിലും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇതിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം മന്ത്രി അഹമദ് ദേവര്‍കോവിലുമായി അബ്ധുള്‍ വഹാബ് ചര്‍ച്ച നടത്തിയിരുന്നു. അതേസമയം വഹാബ് വിഭാഗത്തോട് ഐഎന്‍എല്‍ എന്ന പേര് ഉപയോഗിക്കരുതെന്ന് കോഴിക്കോട് പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതി ഉത്തരവിട്ടു.
കൊവിഡ് പ്രതിസന്ധി നേരിടുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളുടെ ഫലം ബന്ധപ്പെട്ടവര്‍ക്ക് ലഭിക്കുന്നില്ല എന്ന് വെളിപ്പെടുത്തുന്നതായിരുന്നു താന്‍ പങ്കെടുത്ത ബാങ്കേഴ്സ് സമിതി യോഗമെന്ന് മന്ത്രി പറഞ്ഞു.
തനിക്കും കുഞ്ഞിനും റോബിന്‍ വടക്കും ചേരിക്കൊപ്പം ജീവിക്കാനാണ് താല്‍പ്പര്യം. അതിന് കോടതി അനുവദിക്കണമെന്നാണ് ഹരജിക്കാരിയുടെ ആവശ്യം. വിവാഹം നടത്താനായി പ്രതിക്ക് ജാമ്യം നല്‍കണം. പ്രതിയെ വിവാഹം ചെയ്യാനുള്ള തീരുമാനം സ്വയം കൈകൊണ്ടതാണ്
അവിടെ എല്ലാ തരം കച്ചവടങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ഇത് ലംഘിച്ച് മത്സ്യകച്ചവടം നടത്തുകയും അവിടെ ആളുകള്‍ കൂടുകയും ചെയ്തു. ഇതിനെതിരെ പൊലീസ് നടപടി എടുത്തപ്പോള്‍ ആസൂത്രിതമായി ചിത്രീകരിച്ച വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് എന്നാണ് പൊലീസിന്റെ വിശദീകരണം.