ബസ്സുകള്‍,ടാക്സികള്‍,ട്രൈനുകള്‍ എന്നിവ നാളെ മുതല്‍ സര്‍വീസ് നടത്തില്ല. അടുത്ത രണ്ടാഴ്ച്ചത്തേക്കാണ് പൊതുവാഹന സര്‍വീസ് വിലക്കിയത്. എന്നാല്‍ തൊഴില്‍ സ്ഥാപനങ്ങളിലേക്ക് ആളുകളെ കൊണ്ടുപോകുന്ന ബസ്സുകള്‍ക്കും ചരക്ക് വാഹനങ്ങള്‍ക്കും വിലക്ക് ബാധകമല്ല.
അതോടെ അവധിക്കായി നാട്ടിലെത്തിയ പ്രവാസികള്‍ക്ക് ഇന്നുമുതല്‍ യുഎഇയിൽ പ്രവേശിക്കാൻ കഴിയില്ല. ചൊവ്വാഴ്ച മുതൽ യുഎഇയിലേയ്ക്കുള്ള മറ്റെല്ലാ വിസകളും അനുവദിക്കുന്നത് നിർത്തലാക്കിയിരുന്നു. എങ്കിലും 45 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഓൺ അറൈവൽ വിസ അനുവദിച്ചിരുന്നു.
അവശ്യ സര്‍വീസുകള്‍ക്ക് ചില ഇളവുകള്‍ നല്‍കിയിട്ടുണ്ട്. കുടിവെള്ളം, ഭക്ഷണം, ഔഷധം, ആശുപത്രി, വൈദ്യുതി, വാര്‍ത്താവിനിമയം, ട്രാന്‍സ്പോര്‍ട്ടേഷന്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് നിയന്ത്രണങ്ങളോടെ ഇളവുകള്‍ നല്‍കിയിട്ടുണ്ട്.
ബഹറൈനില്‍ രോഗവിമുക്തരാകുന്നവരുടെ എണ്ണം കൂടുകയാണ്. പുതുതായി ആരിലും കൊറോണ സ്ഥിരീകരിച്ചിട്ടില്ല. ഇന്ന് ഐസൊലേഷന്‍ വാര്‍ഡില്‍ ഉണ്ടായിരുന്ന 16-പേരെ രോഗവിമുക്തരായതിനെ തുടര്‍ന്ന് വിട്ടയച്ചു. ഇതോടെ കൊറോണ രോഗ വിമുക്തി നെടിയവരുടെ എണ്ണം രാജ്യത്ത് 60 ആയി.
. ഈമാസം 17- ന് ശേഷം പുതിയ വിസയില്‍ ആളുകള്‍ക്ക് യു.എ.ഇയിലേക്ക് പ്രവേശിക്കാനാവില്ല. എന്നാല്‍ 17- നകം വിസയെടുക്കുന്നതിന് തടസ്സ്മുണ്ടാവില്ല. വിസ ലഭിക്കുന്നവര്‍ അവര്‍ പുറപ്പെടുന്ന കേന്ദ്രങ്ങളില്‍ നിന്ന് കൊറോണാ ബാധിതരല്ലെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയിരിക്കണം.
കൊറോണ പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ ആന്താരാഷ്ട വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ സൌദി അറേബ്യ തീരുമാനിച്ചു. നാളെ മുതല്‍ രണ്ടാഴ്ച്ചത്തേക്കാണ് വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നത്. മുസ്ലീങ്ങളുടെ ഏറ്റവും പുണ്യ തീര്‍ഥാടന കേന്ദ്രമായ മക്കയിലേക്ക് ഉമ്ര തീര്‍ഥാടനത്തിന് നേരത്തെതന്നെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.