പന്ത്രണ്ടു മണിക്കൂർ തൊഴിൽ ഷിഫ്റ്റെന്ന മാറ്റം ലോക്ക് ഡൗൺ ഇളവിനിടയിൽ ഒഡീഷ നടപ്പാക്കി. മൂന്നു മാസത്തേക്കാണ് ഈ മാറ്റമെന്നാണ് സർക്കാർ വിജ്ഞാപനം. 1948 മുതൽ നിലവിലുള്ള ഫാക്ടറി നിയമത്തിലെ സെക്ഷൻ അഞ്ചും അറുപത്തഞ്ചും അനുബന്ധങ്ങളുടെ ബലത്തിലാണ്, നിയമ മാറ്റമൊന്നും വരുത്താതെതന്നെ, എട്ടു മണിക്കൂർ തൊഴിൽ സമയമെന്ന നിലവിലെ വ്യവസ്ഥ ഒഡീഷ സർക്കാർ മാറ്റിയത്
കൊറോണ വൈറസ് പ്രതിസന്ധി മൂലം ഉയർന്നുവന്ന അവസരങ്ങൾ തങ്ങളുടെ നേട്ടത്തിനായി വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടതാണ്.
രാഹുല്‍ഗാന്ധിയുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ദീർഘകാലത്തെ ലോക്ക് ഡൗണ്‍ രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഒട്ടും ശുഭകരമാകില്ലെന്നും രഘുറാം രാജൻ കൂട്ടിച്ചേര്‍ത്തു.