റിസര്‍വ് ബാങ്ക് നിരക്കുകളില്‍ മാറ്റം വരുത്തുന്നതിനനുസരിച്ച് ചെറുനിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറയ്ക്കുന്ന സമീപനമാണ് വാണിജ്യ ബാങ്കുകള്‍ ഇപ്പോള്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. ഇത് മുതിര്‍ന്ന പൌരന്മാര്‍ അടക്കമുള്ള ചെറു നിക്ഷേപകരെ പ്രതികൂലമായി ബാധിക്കും.
2014-നു ശേഷം പതിനൊന്നു തവണയാണ് പെട്രോളിന്‍റെയും ഡീസലിന്‍റെയും തീരുവ കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചത്. മോദി അധികാരമേല്‍ക്കുമ്പോള്‍ പെട്രോള്‍ ലിറ്ററിന് 9.5 രൂപയായിരുന്നു തീരുവയെങ്കില്‍ ഇന്നത് 23 രൂപയാണ്.
ഓഹരിവിപണിയുടെ കൂപ്പുകുത്തലില്‍ ഇന്ത്യയിലെ ബഹുരാഷ്ട്ര കമ്പനികളുടെ ആയിരക്കണക്കിനു കോടികളാണ് ഒലിച്ചു പോയത്. റിലയന്‍സ് ഇന്‍റെ സ്ട്രീസ് ഉടമ മുകേഷ് അംബാനി, വിപ്രോ ഉടമ അസീം പ്രേംജി, സ്റ്റീല്‍ വ്യവസായി ലക്ഷ്മി മിത്തല്‍ എന്നിവര്‍ സമ്പന്നരുടെ പട്ടികയില്‍ താഴോട്ടു പോയി
ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചും നാഷണല്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ചും ഏറ്റവും വലിയ ഒറ്റദിന നഷ്ടത്തിലേക്ക് കൂപ്പുകുത്തി. സെന്‍സെക്‌സിൽ ആദ്യമിനിറ്റില്‍ തന്നെ 3000 പോയിന്റ് കുറഞ്ഞതോടെ നിക്ഷേപകര്‍ കൂട്ടമായി പിന്‍വാങ്ങി.
നിഫ്റ്റി ബാസ്‌ക്കറ്റിലെ 50 ഓഹരികളും നഷ്ടത്തോടെയാണ് ഇന്നും വ്യാപാരം ആരംഭിച്ചത്. 11 എണ്ണം കനത്ത നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. ബിപിസിഎൽ, യെസ് ബാങ്ക്, വേദാന്ത, ടാറ്റ മോട്ടോഴ്‌സ്, എക്‌സിസ് ബാങ്ക്, അദാനി പോർട്ട്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഗെയിൽ എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.