വാര്‍ഡുകള്‍ മാത്രം അടച്ച് കൊവിഡിനെ പ്രതിരോധിക്കുക. വാരാന്ത്യ ലോക്ഡൌണില്‍ മാറ്റം കൊണ്ടുവരിക. അതോടൊപ്പം പ്രതിദിന കൊവിഡ് പരിശോധനകള്‍ രണ്ട് ലക്ഷത്തിലേക്ക് ഉയര്‍ത്തുക എന്നിവയാണ് സര്‍ക്കാര്‍ പ്രധാനമായും സര്‍ക്കാര്‍ പരിഗണിക്കുന്നത്. ഞായറാഴ്ച്ച ഒഴികെ ബാക്കിയെല്ലാ ദിവസവും കടകൾ 9 മണി വരെ തുറക്കാം. സ്വാതന്ത്യദിനവും മൂന്നാം ഓണവും ഞായറാഴ്ചയാണെന്നതിനാൽ ഈ ദിവസങ്ങളിൽ വാരാന്ത്യ ലോക്ക്ഡൗണില്ല.
ടിപിആര്‍ നിരക്ക് അനുസരിച്ച് തദ്ദേശസ്ഥാപനങ്ങള്‍ മുഴുവന്‍ ലോക് ഡൌണ്‍ ഏര്‍പ്പെടുത്തുന്നതിന് പകരം രോഗവ്യാപനമുള്ള വാര്‍ഡുകള്‍ മാത്രം അടച്ച് മൈക്രോ കണ്‍ണ്ടെെന്‍മെന്‍റ് സോണാക്കുക എന്നതാണ് സര്‍ക്കാര്‍ ആലോചനയിലുള്ളത്. ബാക്കിയുള്ള പ്രദേശങ്ങളില്‍ പ്രോട്ടോകോള്‍ പാലിച്ച് കൂടുതല്‍ ഇളവുകള്‍ നല്‍കും.
മഹാരാഷ്ട്രയിലും കേരളത്തിലും സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി ലഭിച്ചിട്ടില്ല. ഡല്‍ഹി, ആന്ധപ്രദേശ്, ഗുജറാത്ത്, ഉത്തര്‍ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലെ തിയേറ്ററുകളില്‍ വെള്ളിയാഴ്ച മുതല്‍ 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കും.
കേരളത്തില്‍ കൊവിഡ് മൂന്നാം തരംഗത്തിനുള്ള സാധ്യത കുറവാണ്. ബ്രിട്ടനില്‍ നാലാം തരംഗവും ദക്ഷിണാഫ്രിക്കയില്‍ മൂന്നാം തരംഗവും ഉണ്ടായ ഘട്ടത്തിലാണ് കേരളത്തില്‍ രണ്ടാം തരംഗം ഉണ്ടായത് അതുകൊണ്ടുതന്നെ ഇനി മൂന്നാം തരംഗത്തിനുള്ള സാധ്യത കുറവാണ്.
അതേ സമയം, സ്പുട്നിക് വി വാക്സീൻ വൈകാതെ രാജ്യത്ത് സൗജന്യമായി വിതരണം ചെയ്ത് തുടങ്ങും. കൊവിഷീൽഡും കൊവ്കസീനും മാത്രമാണ് നിലവിൽ സൗജന്യമായി വിതരണം ചെയ്യുന്ന വാക്സിനുകള്‍. മൂന്നാം തരംഗം പൂർണമായും ഒഴിവാക്കാൻ ആകെ ജനസംഖ്യയുടെ 60 ശതമാനമെങ്കിലും വാക്സീൻ സ്വീകരിക്കണം. അതിന് പ്രതിദിനം 86 ലക്ഷം പേർക്ക് വാക്സീൻ നൽകണം.
മൊഡേണ വാക്സിൻ ഇറക്കുമതി ചെയ്യുന്നതിനായി ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിപ്ലക്കാണ് അനുമതി നൽകിയത്. സിപ്ല, വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ)യെ സിപ്ല സമീപിച്ചിരുന്നു
കൊവിഡ് മൂന്നാം തരംഗം വൈകാന്‍ സാധ്യതയെന്ന് കേന്ദ്രസര്‍ക്കാർ വിദഗ്ധ സമിതി ചെയർമാൻ ഡോ. എന്‍ കെ അറോറ. ആറു മുതല്‍ എട്ടുമാസം വരെ വൈകാൻ സാധ്യതയുണ്ടന്നാണ് ഐസിഎംആർ പഠനം സൂചിപ്പിക്കുന്നത്. ഇതിനകം പരമാവധി ആളുകൾക്ക് വാക്സിൻ നൽകാൻ ശ്രമിക്കണമെന്നും ഡോ. ആറോറ പറഞ്ഞു.
ഫ്ലിപ്കാര്‍ട്ട് വഴിയാകുമ്പോൾ ഒരാൾ മിനിമം രണ്ട് കിറ്റുകളെങ്കിലും വാങ്ങണം. അഞ്ച് കിറ്റുകൾ വാങ്ങിയാൽ ഉപയോക്താക്കൾക്ക് 10 ശതമാനം വരെ ഇളവ് ലഭിക്കും. മൂന്നോ നാലോ കിറ്റുകൾ വാങ്ങിയാൽ 5 ശതമാനവും 7 ശതമാനവും കിഴിവുണ്ട്.
ഇതേസമയം രാജ്യത്ത് 30,79,48,744 പേര്‍ക്ക് കൊവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ആന്ധ്രപ്രദേശ്, അസം, ബീഹാര്‍, ദില്ലി, കേരളം, മധ്യപ്രദേശ്, കര്‍ണാടക, രാജസ്ഥാന്‍, തെലുങ്കാന, ഒഡിഷ, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കൊവിഡ് വാക്സിന്‍ കുത്തിവെപ്പ് പുരോഗമിക്കുന്നുണ്ട്.
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ഗവേഷകർ നടത്തിയ പഠനം സെൽ ജേണലിൽ പ്രസിദ്ധീകരിച്ചു
ഡൽറ്റാ പ്ലസ് വകഭേദത്തിന് പകരാനുള്ള കഴിവ് കൂടുതലാണെന്നും ശരീരത്തിലെ മോണോക്ലോണൽ ആന്റിബോഡിയെ പ്രതികൂലമായി ബാധിക്കുമെന്നും ഇൻസാകോഗിന്റെ പഠനത്തിൽ വ്യക്തമായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു
ഈ വാക്സിൻ വൈറസിന്റെ ഡിഎൻഎ കണ്ടെത്തി ശരീരത്തിൽ ആന്റിബോഡി ഉൽപ്പാദിപ്പിക്കും. ന്യൂക്ലിക് ആഡിസ് വാക്‌സിനാണ് സൈക്കോവ്- ഡി. രണ്ടു മുതൽ നാലു ഡിഗ്രി സെൽഷ്യസ് താപനിലയിൽ വാക്സിൻ സൂക്ഷിക്കണം.