ലോക്ഡൗൺ കാരണം ജെറുസലേമിലെ പ്രധാനമന്ത്രിയുടെ വസതിക്ക് മുൻപിൽ പ്രതിഷേധിക്കാൻ കഴിയാത്തതിനാൽ ഇസ്രായേലിന്റെ പല ഭാഗങ്ങളിലായാണ് പ്രക്ഷോഭകർ ഒരുമിച്ചു ചേർന്നത്.
കാലാവധി അവസാനിച്ച ശേഷം ആദ്യ ദിവസം 125 ദിര്‍ഹവും പിന്നീടുള്ള ഓരോ ദിവസും 25 ദിര്‍ഹവുമാണ് ഓവര്‍സ്റ്റേ ഫൈൻ.
അമേരിക്കൻ പ്രസിഡന്റായി ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും തെരഞ്ഞടുക്കപ്പെട്ടാല്‍ അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സേനയെ പിന്‍വലിക്കുമെന്ന് പ്രതീഷിക്കുന്നുവെന്നുമാണ് താലിബാന്‍ പറഞ്ഞത്.
പ്രചാരണ പ്രവർത്തനങ്ങൾക്കിടെ ട്രംപിൽ നിന്നും കൊവിഡ് പകർന്നേക്കാമെന്ന ആശങ്ക രാജ്യത്ത് നിലനിന്നിരുന്നു. ഇതിന് ആശ്വാസമായാണ് വൈറ്റ് ഹൗസിന്റെ പുതിയ റിപ്പോർട്ട് പുറത്തുവന്നത്.
ആയുധ പ്രദർശനവും സൈനിക പേരേഡും അതീവ രഹസ്യമായാണ് നടത്തിയത്. മാധ്യമ പ്രവർത്തകർക്ക് ഫോട്ടോ എടുക്കാനുള്ള അനുവാദം പോലും നൽകിയിരുന്നില്ല.
ദിനേന 12 മണിക്കൂറിലധികം ജോലിചെയ്യേണ്ടി വന്നിരുന്ന ഡോ. ആദലൈന്‍ ഫാഗന് ഒരേയൊരു എന്‍ 95 മാസ്കുമാത്രമേ ഉണ്ടായിരുന്നുള്ളൂ. ജൂലായില്‍ കൊവിഡ് സ്ഥിരീകരിച്ച ഡോക്ടര്‍ ഒരുമാസത്തിനിടെ മരുന്നുകളോട് പ്രതികരിക്കാതാവുകയും സെപ്തംബര്‍ 19 ന് മരണപ്പെടുകയുമാനുണ്ടായത്
കിം ജോങ് ഉന്നിന്റെ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് വലിയ ആയുധ പ്രദര്‍ശനത്തിനും സൈനിക റാലിക്കും ഉത്തരകൊറിയ സജ്ജമാകുന്നത്.
നേരിട്ടുള്ള സംവാദം ഒഴിവാക്കി വിർച്ച്വൽ സംവാദം നടത്തായിരുന്നു കമ്മീഷൻ ഓൺ പ്രസിഡൻഷ്യൽ ഡിബേറ്റ്സ് തീരുമാനിച്ചിരുന്നത് എന്നാൽ വിർച്ച്വൽ ഡിബേറ്റിനോട് സഹകരിക്കാനവില്ലെന്ന് ട്രംപ് വ്യക്തമാക്കി
കോവിഡ് സ്ഥിരീകരിച്ച് 10 ദിവസം പൂർത്തിയാകുന്ന ശനിയാഴ്ച മുതൽ അദ്ദേഹത്തിന് പൊതുപരിപാടികളിൽ പങ്കെടുക്കാൻ ഉള്ള ആരോഗ്യം വീണ്ടെടുക്കാൻ ആകുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യ പ്രവർത്തകർ അറിയിച്ചു.
നവംബറിൽ നടക്കാനിരിക്കുന്ന പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ജോ ബൈഡൻ വിജയിച്ചാൽ രണ്ട് വർഷത്തിനുള്ളിൽ കമല ഹാരിസ് പ്രസിഡന്റായി മാറുമെന്ന് ട്രംപ്.
രാജ്യത്തെ ആഭ്യന്തര ഐക്യം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രദർശനം. കൂടാതെ, ആണവ നയതന്ത്ര ചര്‍ച്ചകള്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍, അമേരിക്കയുടെ ശ്രദ്ധയാകർഷിക്കുക എന്ന ലക്ഷ്യവും ഈ ആയുധ പ്രദര്‍ശനത്തിന്ഉണ്ടാകുമെന്ന് വിദഗ്ദർ അഭിപ്രായപ്പെട്ടു.
തനിക്ക് കൊവിഡ് വന്നതോടെ മരുന്നുകൾ തന്നിൽ പരീക്ഷിച്ചുവെന്നും, ഇനി അത് സാധാരണക്കാരിലേക്ക് സൗജന്യമായി എത്തിക്കുമെന്നും ട്രംപ് പറഞ്ഞു.