ഫലസ്തീന്‍ ഭൂപടത്തിന് സമാനമായ കാര്‍ഡ്‌ബോര്‍ഡ് കട്ടൗട്ടും കെട്ടിടാവശിഷ്ടങ്ങളുടെ മാതൃകകളും വെളളത്തുണിയില്‍ പൊതിഞ്ഞ മൃതദേഹത്തിന്റെ മാതൃകയില്‍ മാനെക്വീനുകളുമുള്‍പ്പെടുത്തിയുളള സാറയുടെ പരസ്യചിത്രം വന്‍ വിവാദമായിരുന്നു.
കഴിഞ്ഞ മാസം പ്രസിഡന്റ് ഇബ്രാഹിം സോലിഹിനെ പുറത്താക്കിയ മുയിസുവിന്റെ പാർട്ടിയുടെ പ്രധാന പ്രചാരണമായിരുന്നു ഇന്ത്യൻ സൈനികരെ നീക്കം ചെയ്യുമെന്ന്. നിലവില്‍ 70 ഓളം ഇന്ത്യന്‍ സൈനികരും റഡാര്‍ സ്റ്റേഷനുകളും നിരീക്ഷണ വിമാനങ്ങളും മാലിദ്വീപിലുണ്ട്.
ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുളള അവകാശമുണ്ട്. എന്നാല്‍ അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ പാലിക്കപ്പെടേണ്ടതുണ്ട്. നിരവധി നിരപരാധികളാ ഫലസ്തീനികള്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. ഗാസയില്‍ നിന്ന് വരുന്ന ചിത്രങ്ങളും വീഡിയോകളും ഹൃദയഭേദകമാണ്. ഫലസ്തീനിലെ സാധാരണക്കാരെ
നമ്മുടെ ഒക്കെ മുത്തശ്ശി മാര്‍ക്കെല്ലാം എട്ടോ അതിലധികമോ കുട്ടികള്‍ ഉണ്ടായിരുന്നു. ആ പാരമ്പര്യം നമ്മള്‍ ഓര്‍ക്കണമെന്നും അത് സംരക്ഷിക്കുകയും, പുനരുജ്ജീവിപ്പിക്കുകയും ചെയ്യണമെന്ന് പുടിന്‍ വ്യക്തമാക്കി. വലിയ കൂട്ട് കുടുംബങ്ങൾ എല്ലായിടത്തും വന്ന് നമ്മുടെ ജീവിത രീതിയായി മാറുകയും വേണം
2007-ല്‍ മായാ ഗുരുങ്ങുള്‍പ്പെടെയുളളവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് നേപ്പാള്‍ സുപ്രീംകോടതി സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ നിയമത്തിലെ തടസങ്ങള്‍ ചൂണ്ടിക്കാട്ടി വിവാഹം രജിസ്റ്റര്‍ ചെയ്യാനുളള അപേക്ഷകള്‍ കീഴ്‌ക്കോടതികള്‍
ഇരു രാജ്യങ്ങളിലെയും സാധാരണക്കാരുടെ മരണവും വിലാപവും അംഗീകരിക്കാനാവില്ല. ഇതിൽ രണ്ട് രാജ്യങ്ങളും ഉത്തരവാദിത്തം കാണിക്കണം. യുദ്ധ ഭീതി ഓഴിവാക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണം. എന്നും ഇത്തരം പ്രശ്നപരിഹാരത്തിനായി ഇന്ത്യ മുന്നോട് വെക്കുന്നത് ദ്വിരാഷ്ട്ര സിദ്ധാന്തമാണ്
വംശീയതയാണ് ആക്രമണത്തിന് കാരണമെന്ന് അമേരിക്കന്‍ അറബ് ആന്റി ഡിസ്‌ക്രിമിനേഷന്‍ കമ്മിറ്റി (എഡിസി) ആരോപിച്ചു. ലഭ്യമായ വിവരം അനുസരിച്ച് മൂന്നുപേരും കെഫിയ ധരിക്കുകയും അറബി സംസാരിക്കുകയും ചെയ്യുന്നവരാണെന്നും ഇവര്‍ക്കുനേരെ ആക്രോശിച്ച അക്രമി ഉടന്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും എഡിസി ഡയറക്ടര്‍ ആബിദ് അയ്യൂബ് പറഞ്ഞു.
ഗാസയിലെ മറ്റൊരു സായുധ സംഘമായ ഇസ്ലാമിക് ജിഹാദും കരാർ വ്യവസ്ഥകൾ അംഗീകരിച്ചു. ഗാസയിലേക്ക് അടിയന്തര ഭക്ഷ്യവസ്തുക്കളും വൈദ്യസഹായവും എത്തിക്കും.
ഗാസയിലെ യാഥാർത്ഥ്യം ടെലിവിഷനിലൂടെയും സോഷ്യല്‍മീഡിയയിലൂടെയും ഞങ്ങൾ കാണുന്നുണ്ട്. ഉറ്റവരെ നഷ്ട്ടപ്പെട്ടവർ, മാതാപിതാക്കളെ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾ, ഡോക്ടർമാർ, പോർ മുഖത്തു നിന്ന് രക്ഷപ്പെട്ടവർ ഇവരുടെ ഒക്കെ വാക്കുകൾ ഞങ്ങൾ കേൾക്കുന്നുണ്ട്.
ഒക്ടോബര്‍ ഏഴിന് ആരംഭിച്ച യുദ്ധം ഒരുമാസം പിന്നിടുമ്പോള്‍ ഗാസ കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി മാറിയെന്നാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞത്. ഓരോ ദിവസവും ശരാശരി 134 കുട്ടികള്‍ അവിടെ മരിച്ചുവീഴുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകത്താകെ നടക്കുന്ന സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ വാര്‍ഷിക കണക്കിനേക്കാള്‍ മുകളിലാണ്
സ്വവർഗ ദമ്പതികള്‍ ദത്തെടുത്ത കുഞ്ഞുങ്ങൾക്കും വാടക ഗർഭത്തിലൂടെ ഉണ്ടാകുന്ന കുഞ്ഞുങ്ങൾക്കും മാമോദീസ നാൽകാമോയെന്ന ഒരു ബിഷപ്പിന്റെ ചോദ്യങ്ങൾക്കുള്ള മറുപടിയിലാണ് സഭ നിലപാട് വ്യക്തമാക്കിയത്. സഭയിൽ ട്രാൻസ്ജെൻഡറുകൾക്ക് പങ്കാളിത്തം സംബന്ധിച്ച മാർപ്പാപ്പയുടെ സന്ദേശം ഒക്ടോബർ 31-ന് അംഗീകരിച്ച വത്തിക്കാൻ രേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇസ്രായേല്‍ ബോംബാക്രമണത്തില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് വീടുകള്‍ നഷ്ടമായി. പ്രദേശത്തെ ഏക കാന്‍സര്‍ സെന്റര്‍ അടച്ചതിനാല്‍ ചികിത്സ ലഭിക്കാതെ 12 രോഗികള്‍ കൊല്ലപ്പെട്ടു.