വടികള്‍ ഉപയോഗിച്ചിരുന്നുവെന്നും അക്രമത്തില്‍ മാധ്യമപ്രവർത്തകന്‍റെ മുഖത്ത് പരിക്കേറ്റതായും പോലീസ് വക്താവ് ഇൽസെ വാൻ ഡി കീരെ പറഞ്ഞു. പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രക്ഷോഭകാരികള്‍ക്കെതിരെ ഉപയോഗിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1994-ലെ ലോകകപ്പില്‍ ഏറ്റവും ദുര്‍ബലരായിരുന്ന സൗദി പ്രമുഖ ടീമുകളെ അട്ടിമറിച്ചുകൊണ്ട് രണ്ടാം റൗണ്ടിലേക്ക് കടന്നിരുന്നു. അന്ന് ബെല്‍ജിയത്തിനെതിരെ സെയ്ദ് അല്‍ ഒവൈയ്‌റന്‍ നേടിയ ഗോള്‍ എക്കാലത്തെയും മികച്ച ഗോളുകളില്‍ ഒന്നായാണ് കണക്കാക്കപ്പെട്ടിരുന്നത്.
ഇംഗ്ലണ്ട്, ജര്‍മ്മനി, ബെല്‍ജിയം, ഡെന്‍മാര്‍ക്ക്, നെതര്‍ലന്‍ഡ്സ്, സ്വിറ്റ്സര്‍ലന്‍ഡ്, വെയ്ല്‍സ് ഫുട്ബോള്‍ ഫെഡറേഷനുകള്‍ ഖത്തര്‍ ലോകകപ്പിലെ മത്സരങ്ങളില്‍ തങ്ങളുടെ ടീം ക്യാപ്റ്റന്‍മാരെ 'വണ്‍ ലൗ' ആംബാന്‍ഡ് ധരിപ്പിച്ച് കളത്തിലിറക്കാന്‍ പദ്ധതിയിട്ടിരുന്നു
കഴിഞ്ഞ ശനിയാഴ്ച സഹതാരങ്ങളിൽ നിന്ന് അകന്ന് ചെറിയ രീതിയിലുള്ള പരിശീലനം മാത്രമേ മെസി നടത്തിയിരുന്നുള്ളൂ. ഇതിനുപിന്നാലെയാണ് മെസിക്ക് ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ദേശീയ ഗാനം മുഴങ്ങിയപ്പോള്‍ കൂവിയാണ് ഇറാന്‍ ആരാധകര്‍ സര്‍ക്കാരിനെതിരായ പ്രതിഷേധം രേഖപ്പെടുത്തിയത്. സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം എന്നെഴുതിയ ടീ ഷര്‍ട്ടുകള്‍ ധരിച്ചാണ് പുരുഷന്മാരും സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘങ്ങള്‍ ലോകകപ്പ് മത്സരം കാണാനെത്തിയത്.
ഏകപക്ഷീയമായ വിമര്‍ശനങ്ങള്‍ കാപട്യമാണ്. വെറും ഇരട്ടത്താപ്പ്. ഞാന്‍ ഒരു യൂറോപ്പ്യനാണ്. മറ്റുളളവരെ ധാര്‍മ്മികത പഠിപ്പിക്കുന്നതിനുമുന്‍പ് കഴിഞ്ഞ 3000 വര്‍ഷംകൊണ്ട് നമ്മള്‍ യൂറോപ്പ്യന്മാര്‍ ചെയ്തുകൂട്ടിയ കാര്യങ്ങള്‍ക്ക് അടുത്ത മുവായിരം വര്‍ഷത്തേക്കെങ്കിലും മാപ്പുപറയണം.